സ്വയം നിഷ്‌കളങ്കരെന്ന് നടിച്ച് ഇപ്പോഴും ബിജെപിയെ പിന്തുണയ്ക്കുന്ന, അവർക്ക് വോട്ടുചെയ്യാൻ നിൽക്കുന്നവർക്ക് ഇതിൽ ഒരു അസ്വസ്ഥതയും തോന്നുന്നില്ലേ എന്നും നെഹ്‌റു കഴിഞ്ഞാൽ ബിജെപിയുടെ യഥാർത്ഥ ടാർഗെറ്റ് ഗാന്ധിയല്ലേ എന്നും അദ്ദേഹം ചോദിച്ചു.
ഇപ്പോള്‍ ത്രിവര്‍ണ പതാക ഉയര്‍ന്നിരിക്കുന്നു, അത് താഴാന്‍ അനുവദിക്കരുത്'- എന്ന അദ്ദേഹത്തിന്റെ വാചകവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. പരസ്യത്തില്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കൊണ്ടുവന്ന പ്രധാന പദ്ധതികളെക്കുറിച്ചും വികസന മുന്നേറ്റങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
ദ് മൗണ്ട് ബാറ്റന്‍സ്: ലൈവ്‌സ് ആന്‍ഡ് ലവ്‌സ് ഓഫ് ഡിക്കി ആന്‍ഡ് എഡ്വിന മൗണ്ട ബാറ്റണ്‍ എന്ന പുസ്തകത്തിന്റെ ഗവേഷണത്തിന്റെ ഭാഗമായാണ് രേഖകള്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി ആന്‍ഡ്രു ലോനി കോടതിയെ സമീപിച്ചത്
ഏഴ് വര്‍ഷത്തിലേറെയായി ബിജെപി അധികാരത്തിലുണ്ട്. എന്നിട്ടും തങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ തിരുത്തുന്നതിനുപകരം സ്വതന്ത്ര്യ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്രുവിനെ പഴിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്
'നിങ്ങള്‍ എന്റെ മുത്തച്ഛനെയോ കോണ്‍ഗ്രസിനെയോ എത്രതന്നെ ആക്രമിച്ചാലും കുഴപ്പമില്ല. നിങ്ങളുടെ ജോലി ചെയ്യുക. എന്റെ മുത്തച്ഛന്‍ അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ഈ രാജ്യത്തിനായി സമര്‍പ്പിച്ചയാളാണ്. നെഹ്രുവിന് ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.
ഗാന്ധിജിയുടെ അന്ത്യയാത്രയ്ക്കു മുമ്പേ നെഹ്‌റുവും പട്ടേലും തമ്മിൽ ഒരു അനുരഞ്ജന ചര്‍ച്ചനടന്നു. തീര്‍പ്പാകാത്ത ആ ചര്‍ച്ചയ്ക്കിടയിലാണ് ഗാന്ധി പിരിഞ്ഞുപോയത്. 1948 ജനുവരി-30. മഹാത്മജിയുടെ ഇഹലോക ജീവിതത്തിലെ അവസാന ദിനം!
6 ദിവസം മുതൽ 963 ദിവസം വരെയുള്ള 9 തടവുകള്‍ ലക്നൗ ജില്ലാ ജയിൽ, അലഹാബാദ് ജില്ലാ ജയിൽ, നാഭാ ജയിൽ, നൈനി സെൻട്രൽ ജയിൽ, ബറേലി ജില്ലാ ജയിൽ, ഡെഹ്റാഡൂൺ ജയിൽ, ആലിപ്പൂർ സെൻട്രൽ ജയിൽ, അൽമോറ ജയിൽ, ഘോരഖ്പൂർ ജയിൽ, അഹമ്മദ് നഗർ ഫോർട്ട് പ്രിസൺ എന്നിവിടങ്ങളിലായി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി തടവിൽ കഴിഞ്ഞ നെഹ്‌റു...
എന്റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അദ്ധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി അലിഞ്ഞുചേരട്ടെ' എന്നായിരുന്നു നെഹ്റുവിന്‍റെ അന്ത്യാഭിലാഷം
വാസ്തവത്തില്‍ അദ്ദേഹം നിര്‍മ്മിച്ച സ്ഥാപനങ്ങളാണ് ഇന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് ഇന്നും ഇന്ത്യയെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നത്' സഞ്ജയ് റാവത്ത് പറഞ്ഞു.
അതോടൊപ്പം ജനാധിപത്യ മര്യാദകള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് അവര്‍ ഇപ്പോഴും ആവശ്യപ്പെടുമായിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ പാരമ്പര്യം തങ്ങളുടെ പ്രചോദനമാണ്. ഇന്ത്യൻ ജനാധിപത്യത്തിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്‍റെ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.